അൽ അഹ്‌സ: എന്‍ ഡി എഫിനെ വിമര്‍ശിക്കുന്നതിന്റെ മറവില്‍ മുസ്ലിം സമൂഹത്തെ ആകമാനം അപമാനിക്കുന്ന വിധം പ്രസ്താവന നടത്തിയ മുഖ്യമന്ത്രി അച്ചുതാനന്ദന്‍ തന്റെ പ്രസ്താവന പിന്‍വലിച്ചു സമുദായത്തോട് മാപ്പ് പറയണമെന്നു സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍, അല്‍ അഹ്സ ഘടകം ആവശ്യപ്പെട്ടു!
മുസ്ലിം സമുദായത്തിലെ മഹാഭൂരി പക്ഷവും തീവ്ര വാദത്തിനും ഭീകര വാദത്തിനും എതിരാണെന്ന് വ്യക്തമാക്കിയിട്ടും എന്‍ ഡി എഫിനെ മറയാക്കി മുഖ്യമന്ത്രി നടത്തിയ പ്രസ്താവന ഇതര മതസ്ഥര്‍ക്കിടയില്‍ മുസ്ലിംകളോട് വിദ്വേഷവും വെറുപ്പും ഇളക്കി വിടാന്‍ വേണ്ടി മന:പൂര്‍വ്വം നടത്തിയതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു!
അനവസരത്തിലുള്ളതും അനുചിതവുമായ ഇത്തരം പ്രസ്താവനകള്‍ സംഘ പരിവാര്‍ ശക്തികളെ മാത്രമേ സന്തോഷിപ്പിക്കൂ! പ്രകോപനങ്ങളില്‍ അകപ്പെടാതെ മുസ്ലിംകള്‍ ബുദ്ധി പരമായി പ്രതികരിക്കണമെന്നും തീവ്ര വാദികളെയും അവര്‍ക്ക് വളം നല്കുന്നവരെയും ഒറ്റപ്പെടുത്തനമെന്നും ഇസ്ലാഹി സെന്റര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
മുഹമ്മദ് അലി മടവൂരിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ.ഹുസൈന്‍ ബാവ താമരശ്ശേരി , മരക്കാര്‍ കക്കോവ്, അഹ്`മദ് മദീന , ഇബ്രാഹിം തലപ്പാടി , കെ. മുഹമ്മദ് അത്തോളി തുടങ്ങിയവര്‍ സംസാരിച്ചു. അബ്ദു റഹ്മാന്‍ മഞ്ചേരി സ്വാഗതം പറഞ്ഞു.
മുഖ്യ മന്ത്രിയുടെ പ്രസ്താവന അനവസരത്തിലുള്ളത്: ഇസ്ലാഹി സെന്റര്‍
Wednesday, July 28, 2010
മലയാളി
അബൂബക്കർ ഫൈസിക്ക് സ്വീകരണം നൽകി
Wednesday, July 28, 2010
മലയാളി
കുവൈത്ത്: ഹ്രസ്വസന്ദർശനാർഥം കുവൈത്തിലെത്തിയ സുന്നി യുവജന സംഘം (എസ് വൈ എസ്) വയനാട് ജില്ല മുൻ പ്രസിഡന്റായിരുന്ന അബൂബക്കർ ഫൈസി കല്പറ്റ, ഡോ. ബദറുദ്ദീൻ ഒറ്റപ്പാലം എന്നിവർക്ക് കുവൈത്ത് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രവർത്തകർ സ്വീകരണം നൽകി.
ഐ ഐ സിയുടെ വിവിധ പരിപാടികളിൽ ഇരുവരും പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക്: 67655417, 60773041 നമ്പറുകളിൽ ബന്ധപ്പെടുക.
Posted in
കുവൈത്ത് ഇസ്‌ലാഹി സെന്റര്‍,
സ്വീകരണം
ഹിഫ്ള് മത്സരം: ഫവാസ്, ഫഹീം ഷറഫുദ്ധീന്‍ ആദ്യ സ്ഥാനക്കാര്‍
Wednesday, July 28, 2010
മലയാളി
കുവൈത്ത്: ഔക്കാഫ് മന്ത്രാലയത്തിന്റെ സഹകരണത്തോടെ അല്‍ ഫുര്‍ഖാന്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ മസ്‌ജിദുല്‍ കബീര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് മലയാളികള്‍ക്കായി സംഘടിപ്പിച്ച ഖുര്‍ആന്‍ ഹിഫ്‌ള് മത്സരത്തില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്‌തു. ഒരു ജുസ്‌അ് മത്സരത്തില്‍ ഫവാസ് മലപ്പുറം, ഫൈസല്‍ നല്ലളം, അബ്‌ദുല്‍ ബാസിത്ത് ചാവക്കാട് എന്നിവര്‍ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടി. രണ്ട് ജുസ്‌അ് മത്സരത്തില്‍ ഫഹീം റഹ്‌മാന്‍ കാസര്‍ക്കോട്, മുഹമ്മദ് ആമിര്‍ പൊന്നാനി എന്നിവരും മൂന്ന് ജുസ്‌അ് മത്സരത്തില്‍ ഷറഫുദ്ധീന്‍ കൊടുവള്ളി, മുഹമ്മദ് അരിപ്ര, ഇര്‍ഷാദ് കണ്ണൂര്‍ എന്നിവരും സമ്മാനങ്ങള്‍ നേടി.
വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ മൊയ്‌തീന്‍ മൗലവി, എ.കെ മുസ്‌തഫ, വി.എ മൊയ്‌തുണ്ണി, അബ്‌ദുല്‍ അസീസ് സലഫി, മുനീര്‍ ഖാസിമി, പി.വി.അബ്‌ദുല്‍വഹാബ് എന്നിവര്‍ വിതരണം ചെയ്‌തു.
ഷംസുദ്ധീന്‍ ഖാസിമി ഖുര്‍ആനിലേക്ക് എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ കേന്ദ്ര പ്രസിഡന്റ് എം.ടി. മുഹമ്മദ് അധ്യക്ഷത വഹിച്ചു.
Posted in
Q I I C,
ഇസ്ലാഹി സെന്റര്‍,
കുവൈത്ത് ഇസ്‌ലാഹി സെന്റര്‍
തൊഴില്‍ മേഖലയിലെ നൂതനപ്രവണതകളെ അടുത്തറിയുക : ഫോക്കസ് ശില്‍പ്പശാല
Wednesday, July 28, 2010
മലയാളി
ജിദ്ദ: തൊഴില്‍ രംഗത്തെ ആധുനിക രീതികളെയും സാങ്കേതിക സംവിധാനങ്ങളെയും അടുത്തറിയാന്‍ ശ്രമിക്കേണ്ടതും അവയില്‍ പരിശീലനം നേടേണ്ടതും ബിരുദങ്ങള്‍ നേടുന്നതോളം പ്രധാന്യമര്‍ഹിക്കുന്നുണ്ടെന്ന് ഫോക്കസ് ജിദ്ദ നടത്തിയ തൊഴില്‍ അഭിമുഖ ശില്‍പ്പശാലയില്‍ പങ്കെടുത്ത വിദഗ്ദർ അഭിപ്രായപ്പെട്ടു. ഒരു ബിരുദം നേടുന്നതോടെ എല്ലാം തികഞ്ഞു എന്നു കരുതുന്നവര്‍ ഇന്റര്‍വ്യൂകളിലും റിക്രൂട്ട്‌മെന്റ് ടെസ്‌റ്റുകളിലും ദയനീയമായി പരാജയപ്പെടുന്നത് സാധാരണമാണ്. ക്ലാസ് മുറികളില്‍ നിന്ന് ലഭിച്ച വിജ്‌ഞാനങ്ങളെ പ്രായോഗിക തലത്തിലേക്ക് സന്നിവേശിപ്പിക്കാന്‍ വിദഗ്‌ദ ശിക്ഷണവും നിരന്തരപരിശീലനവും ആവശ്യമാണ്. സാമ്പ്രദായിക വിജ്‌ഞാനങ്ങള്‍ക്ക് പകരം ഇന്റര്‍വ്യൂകളില്‍ പരീക്ഷിക്കപ്പെടുന്നത് പ്രായോഗികജ്‌ഞാനം, ആശയവിനിമയപാടവം, പെരുമാറ്റരീതികള്‍ എന്നിവയാണ്.
ജോബ് ഇന്റര്‍വ്യൂ ടിപ്‌സ് ആന്‍ഡ് ട്രിക്ക്‌സ് എന്ന വിഷയത്തെ ആസ്‌പദമാക്കി നടന്ന വര്‍ക്ക്‌ഷോപ്പില്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ മാനേജിങ്ങ് കമ്മറ്റി ചെയര്‍മാന്‍ സലാഹ് കാരാടന്‍, ഹ്യൂമണ്‍ റിസോഴ്‌സ് മാനേജ്‌മെന്റ് വിദഗ്‌ദന്‍ ആദര്‍ശ് തലപ്പൊറ്റ, ലെഗസി ഇന്‍വെസ്‌റ്റേഴ്‌സ് ഗ്രൂപ്പ് ഡയറക്‌ടര്‍ അഷ്‌റഫ് ഉണ്ണീന്‍ എന്നിവര്‍ ക്ലാസെടുത്തു.
ബയോഡാറ്റ തയ്യാറാക്കുന്ന രീതി, ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുമ്പോള്‍ ശ്രദ്‌ധിക്കേണ്ട പൊതു കാര്യങ്ങള്‍, തൊഴില്‍ വേട്ടയുടെ മനശാസ്‌ത്ര വശം തുടങ്ങി വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തു. ഫോക്കസ് ജിദ്‌ദ സി.ഇ.ഒ പ്രിന്‍സാദ്, ഉപദേശക സമിതി ചെയര്‍മാന്‍ ബഷീര്‍ വളളിക്കുന്ന് എന്നിവര്‍ സംസാരിച്ചു.
സമാനമായ വര്‍ക്ക്‌ഷോപ്പുകളും യുവാക്കള്‍ക്ക് വേണ്ടിയുളള വിജ്‌ഞാന പരിശീലന പരിപാടികളും ഫോക്കസ് ജിദ്‌ദയുടെ ബാനറില്‍ ആസുത്രണം ചെയ്‌തു വരുന്നുണ്ടെന്നും സഹകരിക്കാന്‍ താത്‌പര്യമുളളവര്‍ 0507163883, 0556519374 എന്നീ നമ്പറുകളില്‍ ബന്‌ധപ്പെടണമെന്നും ഭാരവാഹികള്‍ പറഞ്ഞു. കെ. സി. മുബശിര്‍ സ്വാഗതവും മുബാറക് അരീക്കാട് നന്‌ദിയും പറഞ്ഞു.
ജോബ് ഇന്റര്‍വ്യൂ ടിപ്പ്സ് ആന്‍ഡ് ട്രിക്ക്‌സ് എന്ന വിഷയത്തെ ആസ്‌പദമാക്കി ഫോക്കസ് ജിദ്ദ നടത്തിയ ശില്‍പ്പശാലയില്‍ സലാഹ് കാരാടന്‍, ആദര്‍ശ് തലപ്പൊറ്റ, അഷ്‌റഫ് ഉണ്ണീന്‍ എന്നിവര്‍ ക്ലാസെടുക്കുന്നു.
Posted in
IICJ,
ഇസ്ലാഹി സെന്റര്‍,
ഫോക്കസ്
പ്രസ്താവന പിൻവലിക്കണം: കെ എൻ എം, ഐ എസ് എം
Tuesday, July 27, 2010
മലയാളി
കോഴിക്കോട്: മുസ്ലിം സമുദായം മുഖ്യധാരയിൽ ഇടംനൽകാതെ പുറമ്പോക്കിലിരുത്തിയ തീവ്രവാദ സംഘടനകൾക്ക് സമുദായത്തിന്റെ സഹതാപം സൃഷ്ടിച്ചുകൊടുക്കും വിധമുള്ള അപകടകരമായ പ്രസ്താവന മുഖ്യമന്ത്രി പിൻവലിക്കണമെന്ന് കെ എൻ എം, ഐ എസ് എം സംയുക്ത സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.
മതത്തിന്റെ മറവിൽ വളർന്നുവരുന്ന തീവ്രവാദശക്തികളെ ഒറ്റപ്പെടുത്താൻ മതമെന്ന നിലയ്ക്കും സമുദായമെന്ന നിലയ്ക്കും മുസ്ലിംകൾ മാത്രമാണ് സംസ്ഥാനത്തിനകത്തും പുറത്തും ശക്തമായ നിലപാട് എടുത്തതെന്ന് ആർക്കും നിഷേധിക്കാനാവില്ല. തങ്ങളാലാവും വിധം തീവ്രവാദ ശക്തികളെ ചെറുത്ത്കൊണ്ടിരിക്കുന്ന മുസ്ലിം സമുദായത്തെ ഒന്നടങ്കം വിഷമിപ്പിക്കുന്ന വിധത്തിൽ മുഖ്യമന്ത്രിയിൽ നിന്നുണ്ടായ പ്രസ്താവന നിരുത്തരവാദപരമാണ്.
ദുരൂഹതകൾക്കും ദുർവ്യാഖ്യാനങ്ങൾക്കും ഇടം നൽകും വിധമുള്ള പ്രസ്താവനകൾ ഉത്തരവാദപ്പെട്ട ഭരണ നേതൃത്വത്തിൽ നിന്നുണ്ടാകുന്നത് ദൂരവ്യാപകമായ പ്രത്യാഖാതങ്ങളുണ്ടാക്കും. പോപ്പുലർ ഫ്രണ്ടിനെ വിമർശിക്കുന്നതിന്റെ പേരിൽ സംഘപരിവാർ ആരോപണങ്ങളെ വസ്തുതവൽക്കരിച്ച് സമുദായത്തെതന്നെ അധിക്ഷേപിക്കും വിധമുള്ള മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പ്രസ്താവന കടുത്ത അപരാധമാണെന്ന് സെക്രട്ടറിയേറ്റ് യോഗം കുറ്റപ്പെടുത്തി. പ്രണയിച്ചും പണം നൽകിയും മതപരിവർത്തനം നടത്തുന്നു എന്ന് ഊഹത്തിന്റെയും സംശയത്തിന്റെയും മറവിൽ ആക്ഷേപിക്കുന്നത് ഉത്തരവാദപ്പെട്ട ഒരു മുഖ്യമന്ത്രിക്ക് ചേർന്നതല്ലെന്ന് യോഗം അഭിപ്രായപ്പെട്ടു. ഇത്തരം ആരോപണങ്ങൾ സംഘപരിവാർ സംഘടനകളെ സംബന്ധിച്ച് വസ്തുതാപരമായി തെളിയിക്കപ്പെട്ടിട്ടും ഒരക്ഷരം ഉരിയാടാത്തവരാണ് കേരളത്തെ മുസ്ലിം ഭൂരിപക്ഷ പ്രദേശമാക്കാൻ സംഘടിത ശ്രമം നടത്തുന്നുവെന്ന് പ്രസ്താവന നടത്തുന്നതെന്നും യോഗം ചൂണ്ടിക്കാട്ടി.
വ്യാജ ഏറ്റുമുട്ടൽ കൊലപാതക്കേസിലെ പ്രതി ഗുജറാത്ത് ആഭ്യന്ത്രമന്ത്രി അമിത്ഷായെ രാജിവെപ്പിച്ചതുകൊണ്ടുമാത്രം ബി ജെ പിക്ക് രക്ഷപ്പെടാൻ കഴിയില്ലെന്ന് കെ എൻ എം, ഐ എസ് എം സംയുക്ത സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. സുപ്രീം കോടതി ഉത്തരവുപ്രകാരമാണ് സി ബി ഐ ബി ജെ പി മന്ത്രി അമിത്ഷായെ അറസ്റ്റു ചെയ്തതെന്നിരിക്കെ സി ബി ഐയെ രാഷ്ട്രീയമായി കുറ്റപ്പെടുത്തി ബി ജെ പി രക്ഷപ്പെടാൻ നോക്കേണ്ടതില്ല. കൊലയാളികൾക്ക് രക്ഷാകവചമൊരുക്കി ഭീകരവിരുദ്ധ പ്രചാരണം നടത്തുന്ന ബി ജെ പിയുടെയും ആർ എസ് എസ്സിന്റെയും കപടമുഖം പൊളിച്ചെഴുതാൻ രാഷ്ട്രീയനേതൃത്വങ്ങൾ ജാഗ്രതകാണിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ കെ എൻ എം സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ഡോ. ഹുസൈൻ മടവൂർ, കെ എൻ എം ജനറൽ സെക്രട്ടറി സി പി ഉമർ സുല്ലമി, എ അസ്ഗറലി, പി ടി വീരാൻ കുട്ടി സുല്ലമി, ഐ എസ് എം ജനറൽ സെക്രട്ടറി എൻ എം അബ്ദുൽ ജലീൽ, ഐ പി അബ്ദുസ്സലാം, യു പി യഹ്യാഖാൻ, സുഹൈൽ സാബിർ, എ നൂറുദ്ദീൻ എന്നിവർ പ്രസംഗിച്ചു.
മുഖ്യമന്ത്രിയുടെ പ്രസ്‌താവന അനവസരത്തിലുള്ളത്
Monday, July 26, 2010
മലയാളി
കുവൈത്ത്: കേരളത്തെ ഇസ്‌ലാമിക വല്‍കരിക്കാന്‍ ചില തീവ്ര ഗ്രൂപ്പുകള്‍ അവിഹിത മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന അപക്വവും അനവസരത്തിലുള്ളതുമായിപോയെന്ന് കുവൈത്ത് ഇസ്‌ലാഹി സെന്റര്‍ കേന്ദ്ര നേതൃത്വം അഭിപ്രായപ്പെട്ടു.
ആര്‍.എസ്.എസ് പോലുള്ള സംഘടനകള്‍ പതിറ്റാണ്ടുകളായി നിര്‍വ്വഹിച്ചുവരുന്ന പ്രചാരണങ്ങള്‍ക്ക് സമാനമാണ് മുഖ്യമന്ത്രിയുടേത്. ഒരു സമുദായത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനും സാമൂഹ്യമായി ഒറ്റപ്പെടുത്താനും സഹായകരമാവുന്ന സംസാരം ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ നടത്തരുതായിരുന്നു. പ്രത്യേകിച്ചും സമുദായവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിതന്നെ മുമ്പ് നടത്തിയിട്ടുള്ള ചില പ്രസ്‌താവനകള്‍ വിവാദമായിരിക്കെ അദ്ദേഹത്തിന്റെ പുതിയ പ്രസ്‌താവനയിലെ ഉദ്ദേശശുദ്ധിയെ സംശയിക്കേണ്ടതുണ്ട്.
ദൈവീക മതത്തിന്റെ പ്രബോധനത്തിന് ഹീനമാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ മാതൃകയില്ല. സമാധാന സാഹചര്യത്തിലാണ് ഇസ്‌ലാമിന്റെ വ്യാപനം നടന്നിട്ടുള്ളത്. സമാധാനന്തരീക്ഷം തകര്‍ക്കുന്ന നിഗൂഢ പ്രവര്‍ത്തനങ്ങള്‍ക്ക് മതത്തിന്റെ അംഗീകാരവുമില്ല. മതരാഷ്‌ട്രം സ്ഥാപിക്കുന്നതിനേക്കാള്‍, ദൈവത്തിന്റെ അസ്‌തിത്വവും ആരാധനയിലുള്ള ഏകത്വവും സഹജീവികള്‍ക്ക് പകര്‍ന്ന് നല്‍കുന്നതിലൂടെ സമാധാനവും സുരക്ഷിതത്വവുമുള്ള ജീവിതം കെട്ടിപ്പടുക്കാനാണ് പ്രമാണങ്ങള്‍ ആഹ്വാനം ചെയ്യുന്നത്. സാമുദായിക ദ്രുവീകരണത്തിന് സാഹചര്യം സൃഷ്‌ടിക്കുന്ന പ്രസ്‌താവനകളില്‍ നിന്ന് എല്ലാവരും മാറിനില്‍ക്കണമെന്ന് കുവൈത്ത് ഐ.ഐ.സി നേതൃത്വം അഭിപ്രായപ്പെട്ടു.
-വാർത്ത അയച്ചുതന്നത്: യു പി ആമിർ കുവൈത്ത്
Posted in
കുവൈത്ത് ഇസ്‌ലാഹി സെന്റര്‍,
പ്രതികരണം
ഖുര്‍ആന്‍ ഹിഫ്ള് മത്സരം സംഘടിപ്പിച്ചു
Tuesday, July 20, 2010
Prinsad
അല്‍ഫുര്‍ഖാന്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റ്ര്‍ പ്രസിഡന്റ് ശംസുദ്ധീന്‍ ഖാസിമി, ജനറല്‍ സെക്രട്ടറി മുര്‍ഷിദ് അരീക്കാട്, ട്രഷറര്‍ സഅദ് കടലൂര്‍, എഞ്ചി. അന്‍വര്‍ സാദത്ത്, അബ്ദുല്‍ ഗഫൂര്‍ ഫാറൂഖ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.
Posted in
QLS,
കുവൈത്ത് ഇസ്‌ലാഹി സെന്റര്‍,
ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ
വെളിച്ചം സംഗമം ചില ദൃശ്യങ്ങൾ...
Friday, July 16, 2010
മലയാളി
Posted in
Q I I C,
കുവൈത്ത് ഇസ്‌ലാഹി സെന്റര്‍,
വെളിച്ചം
ഖൂര്ആന്‍ വിജ്ഞാന പരീക്ഷയുടെ രണ്ടാംഘട്ട മത്സരങ്ങള്‍ നടത്തി
Friday, July 16, 2010
മലയാളി

ജിദ്ദ: സഊദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെയും ജംഇയ്യത്തുല്‍ ഖൈരിയ്യ ലിതഹ്‌ഫീളില്‍ ഖൂര്ആനിന്റെയും സംയുക്‌താഭിമുഖ്യത്തില്‍ നടത്തുന്ന വിശുദ്‌ധ ഖൂര്ആൻ വിജ്‌ഞാന പരീക്ഷയുടെ ജിദ്ദയിലെ രണ്ടാം ഘട്ട മത്സരങ്ങള്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്നു.
ഒന്നാംഘട്ട മത്‌സരത്തില്‍ 60 ശതമാനത്തിലധികം മാർക്ക് നേടിയ 13 അമുസ്‌ലിംകളും 70 ശതമാനത്തിലധികം മാര്ക്ക്് നേടിയ 162 മുസ്‌ലിം പരീക്ഷാര്‌്് ഥികളുമാണ് രണ്ടാം ഘട്ട പരീക്ഷ എഴുതിയത്. സഊദിയില്‍ 24 കേന്‌ദ്രങ്ങളിലായി നടത്തിയ പ്രാഥമിക പരീക്ഷയില്‍ പതിനായിരത്തോളം പേരാണ് പങ്കെടുത്തത്.
ഖൂര്ആന്‍ മനഃപാഠമാക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ഖുര്ആാന്‍ ഹിഫ്‌ള് മത്‌സരവും സംഘടിപ്പിക്കുന്നതായി പരീക്ഷ കണ്ട്രോ്ളര്‍ അബ്ദുല്‍ ഗഫൂര്‍ വളപ്പന്‍, ബോര്ഡ്ത മെമ്പര്‍ അബ്‌ദുല്‍ കരീം സുല്ലമി എന്നിവര്‍ അറിയിച്ചു.
സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളായി ഖൂര്ആ്നിലെ വ്യത്യസ്‌ത ജുസ്‌അുകളെ അടിസ്‌ഥാനമാക്കിയുളള യൂനിറ്റ് തല മത്‌സരങ്ങള്‍ ഒക്‌ടോബര്‍ മാസത്തിലും മേഖല മത്‌സരങ്ങള്‍ നവംബറിലും നടക്കും. പ്രാഥമിക റൗണ്ട് മത്‌സരങ്ങളിലെ വിജയികളെ ഉൾപ്പെടുത്തി റിയാദില്‍ വെച്ച് ദേശീയതല മത്‌സരങ്ങള്‍ ഡിസംബര്‍ മാസത്തില്‍ നടക്കും.
റജിസ്‌ട്രേഷന്‍ സെപ്‌ഒംബര്‍ 30 വരെ സ്വീകരിക്കും. പങ്കെടുക്കുവാന്‍ താത്‌പര്യമുളളവര്‍ 6571566, 0502611731 എന്ന (സഉദി) നമ്പറുകളില്‍ ബന്‌ധപ്പെടണം.
Posted in
Q I I C,
Quran Vignjana Pareeksha,
ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ
അവധിക്കാല മതപഠന കോഴ്‌സിന് അഡ്‌മിഷന്‍ തുടങ്ങി
Friday, July 16, 2010
മലയാളി

ജിദ്ദ: ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന് കീഴിലുളള അല്‍ ഹുദ മദ്‌റസയുടെ അവധിക്കാല മതപഠനകോഴ്‌സിന് അഡ്‌മിഷന്‍ തുടങ്ങി. കുട്ടികളുടെ വേനലവധിക്കാലം ഫലപ്രദമായി വിനിയോഗിക്കുന്നതിനായി വിജ്‌ഞാനവും വിനോദവും കോര്ത്തി ണക്കിയ സിലബസാണ് ഈ വര്ഷയത്തേതെന്ന് കോഴ്‌സ് ഡയറക്‌ടര്‍ അഹമ്മദ് കുട്ടി മദനി പറഞ്ഞു.
ജൂലൈ 17 മുതല്‍ സെപ്‌ഒംബര്‍ 15 വരെ വ്യാഴം, വെളളി ഒഴികെയുളള ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ ഉച്ചക്ക് 12 മണി വരെയാണ് പഠനസമയം.
ഖുര്ആരന്‍, ഹദീസ്, ഇസ്‌ലാമിക ചരിത്രം, കര്മഅശാസ്‌ത്രം, ഹിഫ്‌ള്, നിത്യജീവിതത്തിലെ പ്രാർഥനകൾ, വ്യക്‌തിത്വ വികസന ക്ലാസുകള്‍ എന്നിവക്ക് പുറമെ ഇസ്‌ലാമിക അനുഷ്‌ഠാനങ്ങളില്‍ പ്രായോഗിക പരിശീലനവും പാഠ്യപദ്‌ധതിയുടെ ഭാഗമായി ഉൾക്കൊളളിച്ചിട്ടുണ്ട്. കലാകായിക സാഹിത്യ മത്‌സരങ്ങള്‍, ക്വിസ്, പഠന വിനോദ യാത്രകള്‍, എന്നിവയുള്കൊളളുന്ന വിനോദ വിജ്‌ഞാന പരിപാടികളും പാഠ്യപദ്‌ധതിയിലുള്പെകടുത്തിയിട്ടുണ്ട്.



കൂടുതല്‍ വിവരങ്ങള്ക്കും അഡ്‌മിഷനും 6571566, 0507505591, 0502611731
എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.
Posted in
IICJ,
ഇസ്ലാഹി പ്രസ്ഥാനം,
ഇസ്ലാഹി മൂവ്മെന്റ്,
ഇസ്ലാഹി സെന്റര്‍


















